ചേലക്കര: തലപ്പിള്ളി താലൂക്ക് മൾട്ടി പർപ്പസ് സഹകരണ സംഘത്തിലെ പണം തട്ടിയ കേസിൽ മുൻ പ്രസിഡന്റ് പുലാക്കോട് ഏഴരക്കുന്ന് രതീഷിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ 2023 മുതൽ 2025 മാർച്ച് വരെ പ്രസിഡന്റായിരുന്ന രതീഷ് ഇക്കാലയളവിൽ ക്രമക്കേട് നടത്തിയെന്ന പരാതിയി ലാണു കേസ്.
152 അംഗങ്ങൾക്ക് 25,000 രൂപ വീതം 38 ലക്ഷം രൂപ നൽകിയെന്നു കാണിച്ച് വ്യാജ ഒപ്പിട്ടു പണം തട്ടിയതായാണ് പരാതി. പലിശ ഉൾപ്പെടെ 51.68 ലക്ഷം രൂപ വന്നതോടെ വായ്പയെടുത്തവർക്കു ബാങ്ക് നോട്ടീസ് നൽകിയതോടെയാണു തട്ടിപ്പ് പുറത്തായത്.
ഇടപാടുകാരിൽ പലരുടെയും വ്യാജ ഒപ്പിട്ടാണു പണം തട്ടിയതെന്നു മനസ്സിലായതോടെ സംഘം സെക്രട്ടറി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണു നടപടി.